Sunday, December 16, 2007

2007-ലെ പൂക്കള്‍ - വെള്ളെഴുത്തിന്റെ വനവും മൃഗശാലയും

രണ്ടാം ക്ലാസില്‍ പഠിച്ച മുതലയുടെയും കുരങ്ങന്റെയും കഥ അന്ന് കേട്ടുമറന്നു. എങ്കിലും തലച്ചോറിലെ ഏതോ ഞരമ്പുകളിലലിഞ്ഞ് ആ കഥയും ഉറങ്ങിക്കിടന്നു. ഇവിടെയിതാ, കഥയ്ക്കുള്ളിലെ കഥകള്‍ പറഞ്ഞ് വെള്ളെഴുത്ത് വായനക്കാരനെ ചിന്തിപ്പിക്കുന്നു, അതിശയിപ്പിക്കുന്നു. പ്രൊഫൈലില്‍ വെള്ളേഴുത്ത് ചോദിക്കുന്നതുപോലെ, “അല്പം ചിന്തിച്ചാലെന്ത്?“.

....


അന്യാപദേശത്തെമാറ്റി നിര്‍ത്തിയാല്‍ ആദ്യം നമ്മുടെ കണ്ണെത്തുക കുരങ്ങന്റെ ഹൃദയം മരത്തിലാണെന്ന് വിശ്വസിച്ച മുതലച്ചാരുടെ മണ്ടത്തരത്തിലാണ്. ഏതു കൊച്ചുകുട്ടിയ്ക്കുമറിയാം ഹൃദയം അങ്ങനെ മരത്തിലോ മച്ചകത്തോ കെട്ടിത്തൂക്കിയിടാന്‍ പറ്റുന്ന സാധനമല്ലെന്ന്. അതുകൊണ്ട് ചിരിച്ച് ചിരിച്ച് നമ്മള്‍ കുന്തം മറിഞ്ഞു. പക്ഷേ മുതല അത്ര വിഡ്ഢിയായിരുന്നോ? അയാള്‍ സുഹൃത്തിനെ വിശ്വസിക്കുകമാത്രമല്ലേ ചെയ്തത്? കുരങ്ങന്റെ ഹൃദയത്തിന് അത്തിപ്പഴവുമായി ഒരു സമീകരണമുണ്ട്. അത്തിപ്പഴത്തിന്റെ സ്വാദാണ് അതു സ്ഥിരം തിന്നുന്ന കുരങ്ങന്റെ ഹൃദയത്തിന് എത്രയിരട്ടി രുചിയായിരിക്കും എന്ന് മുതലപത്നിയെക്കൊണ്ട് ചിന്തിപ്പിച്ച ഘടകം. അതു ലഭിക്കാനാണ് അവള്‍ ആധി പിടിച്ചത്. അത്തിപ്പഴം മരത്തില്‍ തൂങ്ങി നില്‍ക്കുന്നതു കണ്ടു പരിചയമുള്ള മുതലയ്ക്ക് മര്‍ക്കടഹൃദയം അവയ്ക്കിടയിലെവിടെയോ ഉണ്ടെന്ന് വിശ്വസിക്കാന്‍ സുഹൃത്തിന്റെ വാക്കിന്റെ ബലം മാത്രം മതി. സത്യത്തില്‍ അയാള്‍ ശുദ്ധനാണ്. ചങ്ങാത്തത്തിന്റെ നൈര്‍മ്മല്യത്തില്‍ അവസാനം വരെയും അയാള്‍ വിശ്വസിച്ചു. അയാളെ ചതിച്ചത് കുരങ്ങനാണ്.

.....

ലേഖനം പൂര്‍ണ്ണരൂപത്തില്‍ ഇവിടെ വായിക്കുക.

No comments: